തൃശ്ശൂർ : സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ധനകാര്യ സ്‌ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹഉടമകളും കേസിൽ പ്രതികളാണ്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്‌ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനം ഇന്ത്യയില്‍ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ടെന്നും. പണം നല്‍കുകയാണെങ്കില്‍ സ്ഥാപനത്തിന് വേണ്ടി സ്ഥാപനത്തിലേക്ക് തിരിച്ചടവ് മുടക്കം വരുത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിച്ച് നല്‍കാമെന്നും സെറ്റില്‍മെന്റുകള്‍ നടത്തി നല്‍കാമെന്നും സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ക്ക് സുരക്ഷയൊരുക്കാമെന്നും പറഞ്ഞ് പണം പറ്റി. എന്നാല്‍ സേവനങ്ങള്‍ നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിച്ച് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.