ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; 5000 രൂപാ തന്നാൽ രോഗിയെ നോക്കാമെന്ന് സൂപ്രണ്ട്.
ആലപ്പുഴ : ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് പരാതി, ഭർത്താവിൻ്റെ കാല് പഴുത്ത് വ്രണമായിരിക്കുകയായിരുന്നു അതിൻ്റെ ചികിത്സക്കായാണ് കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദ്ദേശിയായ വീട്ടമ്മ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ അത് കീറുകയും കൂടുതൽ വലിയ വ്രണമാകുകയും ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് ഓപ്പറേഷൻ ചെയ്യാമെന്ന് പറഞ്ഞു എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് വീട്ടമ്മയുടെ പാരാതി.
ഓപ്പറേഷൻ്റെ ദിവസം വരെ പറഞ്ഞിട്ട് ഓപ്പറേഷൻ ചെയ്യാതെ നീണ്ടുപോകുകയാണ്.
ആശുപത്രി സൂപ്രണ്ടായ സുനിൽ എന്ന ഡോക്ടർക്കെതിരെയാണ് വീട്ടമ്മയുടെ ആരോപണം. വീട്ടൽ ചെന്ന് സൂപ്രണ്ടിന് 5000 രൂപ നൽകാത്തതിനാൽ രോഗിയെ നോക്കുന്നില്ല എന്നാണ് വീട്ടമ്മ പറയുന്നത്. ഡോക്ടറോട് ഭർത്താവിനെ നോക്കാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് സൗകര്യമില്ലെന്ന് ഡോക്ടർ പറഞ്ഞതായും വീട്ടമ്മ പറഞ്ഞു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും വീട്ടമ്മ പറയുന്നു. പാർട്ടി നേതാക്കളും നാട്ടുകാരും രോഗികളും നോക്കി നിൽക്കെയാണ് ഇതെല്ലാം നടന്നതെന്നും വീട്ടമ്മ പറയുന്നു.