രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
6 മാസം പദവിയില്‍ ഇരുന്ന ഗാവായി വിരമിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റത്. ഹരിയാനയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കൂടാതെ, 38-ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റ വ്യക്തിയുമാണ് ജസ്റ്റിസ് സൂര്യകാന്ത് .
42-ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു . ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെകാലം പ്രവർത്തിച്ചു . 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് 2019 മെയ് 24ന് സുപ്രീം കോടതിയിലെത്തി.
അതേസമയം, 2027 ഫെബ്രുവരി 9 വരെയെണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി. കഴിഞ്ഞ ഒക്ടോബർ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തറിക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.




