കൊച്ചി :- കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ഭയവും ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന
ചിന്തയുമാണ് അനീഷയെ കൊലപാതകത്തിന്
പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ദുർമന്ത്രവാദത്തിന്റെ സ്വാധീനം പ്രതിയായ ഉത്തർപ്രദേശി സ്വദേശി അനീഷയിൽ ഉണ്ടെങ്കിലും കൊലപാതകത്തിൽ ഇതൊരു
ഘടകമായിയിട്ടില്ല എന്നാണ് പൊലീസിന്റെ അന്തിമനിഗമനം.
പെൺകുട്ടിയെ വീടിന്റെ കിടപ്പു മുറിയിൽ ശ്വാസം മുട്ടിച്ചു കൊന്നതെങ്ങനെയെന്ന്
പൊലീസിനോട് വിശദീകരിക്കുമ്പോൾ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല രണ്ടാനമ്മയായ അനീഷയ്ക്ക്.
ഇരുപത് വർഷത്തിലേറെയായി
നെല്ലിക്കുഴിയിൽ താമസിക്കുന്ന അജാസ് ഖാൻ എന്ന ഉത്തർപ്രദേശ് സ്വദേശി ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് യുപി സ്വദേശിയായ അനീഷയ്ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിക്കാൻ തുടങ്ങിയത്. അജാസ് ഖാൻറെ ആദ്യ ഭാര്യയിലുള്ള ആറു വയസുകാരിയായ മകളും, അനീഷയുടെ ആദ്യ ഭർത്താവിലുള്ള രണ്ടു വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ
അനീഷ അജാസ് ഖാനിൽ നിന്ന്
ഗർഭിണിയാവുകയും ചെയ്തു.
അജാസ് ഖാൻറെ ആദ്യ ഭാര്യയിലുളള മകൾ തൻ്റെ മക്കളുടെ ഭാവിക്ക് തടസമാകുമോ എന്ന ആശങ്ക അനീഷയ്ക്കുണ്ടായിരുന്നു. അജാസ് ഖാന്റെ ആദ്യ ഭാര്യ അജാസുമായി വീണ്ടും അടുക്കുന്നുവെന്ന സംശയവും അനീഷയ്ക്കുണ്ടായി. ഇതോടെയാണ് ആറു
വയസുകാരിയായ മുസ്കാനെ അനീഷ കൊല്ലാൻ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ .