മുംബൈ : മഹാരാഷ്ട്രയില്‍ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്.
സത്താറയിലെ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടർ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്‌ഐ ഗോപാല്‍ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്ന് ഡോക്ടർ ആത്മഹത്യ കുറിപ്പ് കൈവെള്ളയിൽ എഴുതിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്നെ എന്ന സ്ത്രീ ഡോക്ടർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഭാഗ്യശ്രീയുടെ മകള്‍ ദീപാലി മാരുതി അജിൻക്യ ഹൻമന്ത് നിംബല്‍ക്കർ എന്ന സൈനികനെ വിവാഹം കഴിച്ചിരുന്നത്. ഓഗസ്റ്റ് 19ന് ദീപാലി ആത്മഹത്യ ചെയ്തിരുന്നു. മകളുടേത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും അജിൻക്യയില്‍ നിന്നും വീട്ടുകാരില്‍നിന്നും മകള്‍ നിരന്തരം ശാരീരീക-മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാല്‍ ദീപാലിയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഭാഗ്യശ്രീ ആരോപിച്ചു.
‘മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിൻക്യയുടെ ഫോണ്‍ വരുന്നത്. ഗർഭിണിയായിരുന്ന ദീപാലി കുഴഞ്ഞു വീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവള്‍ ജീവനൊടുക്കിയതാണെന് പറഞ്ഞത്. ഡോക്ടറുടെ ആത്മഹത്യ സംശയകരമാണെന്നും തൻ്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവള്‍ ആറുമാസം ഗർഭിണിയാണെന്നും അവൾക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുഉണ്ടെന്നും അവളെ കൊന്നതാണെന്നും ഭാഗ്യശ്രീ പറഞ്ഞു.




