തിരുവനന്തപുരം :- വളരെ പെട്ടെന്ന് മലയാളി മനസ്സുകളിൽ ഇടം നേടിയ താരമായിരുന്നു അജ്മൽ അമീർ. വർഷങ്ങൾക്ക് മുൻപ് തന്നെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചതാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഓഡിയോ എന്ന തരത്തിൽ ചില ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നത്. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫാബ്രിക്കേറ്റഡ് സ്റ്റോറീസുകൾക്കോ, എഐ വോയിസ് ഇമിറ്റേഷനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തന്നെ തന്നെയോ തൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയിട്ട് പ്രൂവ് ചെയ്ത്, സർവ്വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് താനെന്ന് അജ്മൽ അമീർ പറഞ്ഞു. തനിക്ക് നിലവിൽ കൃത്യമായിട്ട് ഒരു മാനേജരോ, ഒരു പിആർ ടീമോ, അതുപോലെ കൃത്യമായിട്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടെപ്പോഴോ തൻ്റെ ഫാൻസുകാർ തുടങ്ങിയിരുന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ കണ്ടിന്യൂ ചെയ്ത് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇന്ന് മുതൽ വരുന്ന എല്ലാ കണ്ടെന്റുകളും എല്ലാ കാര്യങ്ങളും തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ പ്രഖ്യാപിച്ചു.
രണ്ടു മൂന്ന് ദിവസം മുന്നേ വളരെ മോശപ്പെട്ട രീതിയിൽ തൻ്റെ ഒരു ന്യൂസ് പുറത്തുവന്നതിനെക്കുറിച്ച് അജ്മൽ സൂചിപ്പിച്ചു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും തൻ്റെ നന്ദിയും സ്നേഹവും അദ്ദേഹം അറിയിക്കുന്നു.




