ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഉടനീളം ഇസ്രയേലിന്റെ ആക്രമണം. ആക്രമണത്തില്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ റഫയില്‍ വെടിവയ്പ്പുണ്ടായെന്ന് പറഞ്ഞ് ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുകയായിരുന്നു. സമാധാന കരാർ നിലവിൽ വന്ന് തൊട്ടുടനെയുള്ള ദിവസങ്ങളിൽ ഗാസയിൽ ഇസ്രയേൽ സൈനികർ നിരവധി പേരെ വെടിവെച്ച് കൊന്നിരുന്നതായി റിപ്പോർട്ട്.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ബാക്കിയുള്ള ബന്ദികളുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്നും ഹമാസിന്റെ സായുധ വിഭാഗം ഖസ്സാം ബ്രിഗേഡ് അറിയിച്ചു. കെട്ടിട കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി കൈമാറുന്ന പ്രക്രിയയെ ഇസ്രയേല്‍ ആക്രമണം തടസ്സപ്പെടുത്തുമെന്നും ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഇനി 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇസ്രയേലിന് കൈമാറാനുള്ളത്.
ഒക്ടോബര്‍ പത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഈജിപ്തില്‍ വെച്ചാണ് മിഡില്‍ ഈസ്റ്റ് സമാധാനം എന്ന പേരില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്
.




