തിരുവനന്തപുരം :- രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത് എന്നതിന് പോലീസിന് തെളിവുകൾ ലഭിച്ചു. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ രണ്ട് മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് എത്തിച്ചതെന്ന് യുവതി മൊഴി നൽകി. ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് ഇവ. ട്യൂബൽ പ്രഗ്നൻസിയെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാമെന്നും ഡോക്ടർ പറഞ്ഞെന്നും മൊഴിയിൽ പറയുന്നുണ്ട്.
മരുന്നു കഴിച്ചത് ഡോക്ടറുടെ മാർഗ നിർദേശമോ സാന്നിധ്യമോ ഇല്ലാതെയാണ്. തുടർന്ന് ഗുരുതര രക്തസ്രാവത്തിന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളും തെളിവുകളും പോലീസിന് യുവതി നൽകിയിട്ടുണ്ട്. യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗർഭസ്ഥ ശിശുവിന് മൂന്നു മാസം വളർച്ചയുണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ ലഭിച്ചതോടെ രാഹുൽ കുരുക്കിൽ മുറുകും എന്നിതിൽ സംശയമില്ല.




