ജർമനി :- എലികൾ പറക്കുന്ന വവ്വാലുകളെ വേട്ടയാടുന്നതിന്റെ ആദ്യത്തെ തെളിവുകൾ ശാസ്ത്രജ്ഞരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഏറ്റവും കുപ്രസിദ്ധരായ ജീവിവർഗങ്ങൾക്കിടയിലെ രണ്ട് രോഗവാഹകർ അപകടകരമാംവിധം അടുത്തിടപഴകുന്നത് രോഗ സംക്രമണത്തിനും പുതിയ പകർച്ചവ്യാധികൾക്കും സാധ്യതയൊരുക്കുമോ എന്നതാണ് ആശങ്ക കൂട്ടുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വീഡിയോയിൽ വടക്കൻ ജർമനിയിലെ വവ്വാലുകളുടെ വാസസ്ഥലമായ രണ്ടിടങ്ങളിൽ രാത്രിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ, എലികൾ പറക്കുന്ന വവ്വാലുകളെ അന്തരീക്ഷത്തിൽ വെച്ച് ചാടിപ്പിടിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്നതായി കാണാം. ഇത് മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു രീതിയാണ്. പകർച്ചവ്യാധികൾ പടർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീവിവർഗ്ഗങ്ങൾക്കിടയിൽ രോഗാണുക്കൾ പടർന്നുപിടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഗവേഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഈ വീഡിയോയെക്കുറിച്ച് വിവരിക്കുന്നുണ്ട്.




